Thursday, December 30, 2010

പുതുവത്സരത്തില്‍ ...



മഞ്ഞിന്റെ കനത്ത തണുപ്പില്‍ ... സിമന്റ്‌ ബെഞ്ചില്‍ അവള്‍ ഇരുന്നു... നഗരം പുതുവര്‍ഷം ആഘോഷിക്കുന്ന തിരക്കിലാണ്... ഈ തിരക്കിലും അവള്‍ മാത്രം തനിച്ചു... ബിയര്‍ കുപ്പികള്‍ പൊട്ടിച്ചു നുരകള്‍ താഴേക്കു വീണപ്പോള്‍ ഒരു നിമിഷം അവന്‍ അവളെ ഓര്‍ത്തു.. ആ ഒരു നിമിഷം മാത്രമായിരിക്കും അവളിലും ആ ബോധാമുനര്തിയത് താന്‍ തനിച്ചല്ലെന്ന്... കഴിഞ്ഞ പുതുവര്‍ഷം അവളുടെ ചെവിയോടു ചേര്‍ന്ന് അവന്‍ പറഞ്ഞു... " ഈ വര്ഷം തുടങ്ങുന്നതും അവസാനിക്കുന്നതും എന്റെ സ്നേഹം നീ അറിഞ്ഞു കൊണ്ടാണ്"... ആ വിശ്വാസം മാത്രമായിരുന്നു അവള്‍ക്കെന്നും കൂട്ട് ... പിന്നീടെപ്പോഴോ ഋതുക്കള്‍ മാറി മറിഞ്ഞപ്പോള്‍ ... ഏതോ കാറ്റില്‍ പൊഴിഞ്ഞ ഇലകള്‍ പോലെ അവര്‍ ചിതറി കിടന്നു... മെല്ലെ മെല്ലെ അടുത്തേക്ക് വരും തോറും ആ ഇലകള്‍ തമ്മില്‍ ദൂരം കൂടി കൊണ്ടേയിരുന്നു... തണുപ്പിന്റെ കാഠിന്യം കൂടിയപ്പോള്‍ ആ ഇലകള്‍ ഏതോ പാറകള്‍ക്കിടയില്‍ ഒളിച്ചിരുന്നു... തണുപ്പ് മാറാനായി കാത്തിരുന്ന്...

ദൂരെ ഒരു ബെഞ്ചില്‍ ഒരു വൃദ്ധന്‍ ചുരുട്ട് പുകച്ചു കിടപ്പുണ്ട്.. ലോകം പുതുവത്സരം ആഘോഷിക്കുന്നത് അയാള്‍ അറിയുന്നില്ല... ആരെയോ കത്ത് കൊണ്ടാവാം ആ മനുഷ്യനും അവിടെ ഇരിക്കുന്നത്... രാത്രിയുടെ ഏതോ യാമത്തില്‍ തണുപ്പ് അവളുടെ കാലില്‍ നിന്ന് ദേഹത്തേക്ക് അരിച്ചിറങ്ങി... ആകാശത്തെ നക്ഷത്രങ്ങളെല്ലാം തന്നെ ഇരുട്ടിലേക്ക് മാഞ്ഞു... ഒരു കുഞ്ഞു നക്ഷത്രം മാത്രം അവള്‍ക്കു വെളിച്ചമേകാനായി നിന്നു... പന്ത്രണ്ടു മണിയായി.. ഒരു വര്‍ഷം അവസാനിച്ചു കൊണ്ടിരിക്കുന്നു... ആ വഴിയെ ഒരുപാടു പേര്‍ വന്നു പോയി കൊണ്ടിരുന്നു... അവന്‍ മാത്രം വന്നില്ല... അവന്റെ സ്നേഹം അവളെ അറിയിക്കാന്‍ ... ദൂരെ ഇരുന്നു അവന്‍ അവളെ സ്നേഹിക്കുന്നുണ്ടാവും എന്നാ വിശ്വാസത്തില്‍ ദൂരേക്ക്‌ മാഞ്ഞ നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു... പിന്നീടോരോ മഞ്ഞു പൊഴിയുന്ന രാത്രികളിലും അവന്‍ വരുന്നതും കത്ത് അവള്‍ ഇരുന്നു... ഒരുപാടു പുതുവര്‍ഷങ്ങള്‍ അവളെ തഴുകി പോയി... നക്ഷത്രങ്ങള്‍ മാത്രാമായിരുന്നു അവള്‍ക്കെന്നു കൂട്ട്..

Monday, December 27, 2010

പുരുഷന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.


പ്രിയ പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്... എനിക്കും വിവാഹ പ്രായം എത്തിയിരിക്കുന്നു... ഇന്നത്തെ തിങ്കളാഴ്ച മുതല്‍... സര്‍വ്വഗുണ സമ്പന്നനായ ഒരു പുരുഷന് വേണ്ടി വൃതമെടുത്തു ഞാനും കാത്തിരിപ്പു തുടങ്ങുന്നു... വിവാഹപ്രായമെത്തിയ പെണ്‍കുട്ടികള്‍ക്ക് ഒരു എതിരാളി കൂടി ... അങ്കകളത്തില് ഞാനും ഇറങ്ങി ഇരിക്കുന്നു...

Sunday, November 28, 2010

അവള്‍ ...


എന്നത്തേയും പോലെ തിരക്കുള്ള ഒരു ദിവസം... വിനോദിന് ഒരു ഗസ്റ്റ് ഉണ്ടെന്നു പറഞ്ഞപ്പോള് , പ്രദീപ്‌ ആയിരിക്കുമെന്നാണ് കരുതിയത്‌... ഇന്ന് വൈകിട്ട് അവന്റെ വക പാര്‍ട്ടി ഉള്ളതാ... പ്രൊമോഷന്‍ കിട്ടിയതിന്റെ... എന്നാല്‍ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല... സുജാതയുടെ അനിയത്തിയുടെ കല്യാണത്തിന് സാരീ എടുക്കാന്‍ പോകണമെന്ന് രാവിലെയും അവള്‍ ഒര്മിപ്പിച്ചതാണ്... ലിഫ്ടിനു താഴെ കാത്തുനില്‍ക്കുന്നുന്ടെന്നാണ് പറഞ്ഞത്.. പക്ഷെ അവിടെ ആരെയും കണ്ടില്ല... ഇറങ്ങി നടന്നപ്പോള്‍ ഫോണുമായി ഒരു യുവതി ബാല്കനിയില്‍ നിന്ന് സംസാരിക്കുന്നതു കണ്ടു... എന്നെ കണ്ടപ്പോള്‍ ഫോണ്‍ കട്ടാക്കി അവര്‍ എന്റെ അടുത്തേക്ക് വന്നു... ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു ... മറന്നുവോ എന്നെ?


ആ ചിരി.. പെട്ടന്നെന്നെ അവളുടെ ഓര്‍മകളിലേക്ക് കൊണ്ട് പോയി... ഒരു പാട് മാറിയിരിക്കുന്നു... ഞാന്‍ പറഞ്ഞു.... ഇപ്പോള്‍ ഇവടെ? കാണണം എന്ന് തോന്നി.... പഴയ കുറെ കണക്കുകള്‍... ചിരിച്ചു കൊണ്ട് അവള്‍ പറഞ്ഞു... ഓഫീസിനു താഴെയുള്ള കഫെ യില്‍ ഇരുന്നപ്പോള്‍ അവള്‍ ചോദിച്ചു... ഞാന്‍ വെളുത്തില്ലേ? ഞാന്‍ തലയാട്ടി... ഒരു പാട് നേരം അവള്‍ എന്തൊക്കെയോ സംസാരിച്ചു... പക്ഷെ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല... എങ്ങനെ ഇവള്‍ക്ക് എന്റെ മുന്നില്‍ നില്ക്കാന്‍ കഴിയുന്നു... അറിഞ്ഞു കൊണ്ടും അറിയാതെയും ഒരുപാടു വേദനിപ്പിച്ചിട്ടുള്ളതല്ലേ ഞാന്‍ ഇവളെ...

കറുത്ത് മെലിഞ്ഞ ഒരു പെണ്‍കുട്ടി.... അവളുടെ എന്തിലാണ് ഞാന്‍ അകൃഷ്ടനയതെന്നു... ഇന്നും എനിക്ക് അറിയില്ല... ഒരുപാടു സംസാരിച്ചിരുന്നു ഞങ്ങള്‍... മെല്ലെ അവളെ ഞാന്‍ എന്റെതാക്കി... എന്റെ സ്വപ്‌നങ്ങള്‍ ഞാന്‍ അവള്‍ക്കു സമ്മാനിച്ച്‌... ഒരുപാടു മോഹിപ്പിച്ചു... അന്നൊന്നും ഞാന്‍ പ്രക്ടികള്‍ ആയിരുന്നില്ല... പിന്നീട് ജീവിതത്തെയും പ്രാരബ്ദങ്ങളും തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഉള്‍വലിഞ്ഞു... എന്റെ സ്വപ്നങ്ങളില്‍ ഞാന്‍ കണ്ടിരുന്ന പെണ്കുട്ട്യുടെ മുഖമയിരുന്നില്ല ഒരിക്കലും അവള്‍ക്കു... എങ്കിലും ഞാന്‍ അവളെ സ്നേഹിച്ചിരുന്നു... എന്നാല്‍ ഒരിക്കലും അവളെ പോലൊരു മരുമകളെ ആയിരുന്നില്ല എന്റെ അമ്മ പ്രതീക്ഷിച്ചിരുന്നത് അത് കൊണ്ട് തന്നെ അവളെ ഉപേക്ഷിക്കുക മാത്രമേ എന്റെ മുന്നില്‍ ഉണ്ടായിരുന്ന വഴി... ഞാന്‍ വെളുത്ത്തതയിരുനെങ്കില്‍ വിനോദേട്ടന്‍ എന്നെ സ്വീകരിക്കുമായിരുന്നു ഇല്ലേ? എന്ന് ചോദിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നോ എന്ന് പോലും ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല...
ഇന്ന് 5 വര്‍ഷത്തിനു ശേഷം അവള്‍ വീണ്ടും മുന്നില്‍ ... അവള്‍ പറഞ്ഞ വാക്ക് പാലിച്ചു .. എന്നാല്‍ ഞാന്‍ ... സുജാതയോട് വഴക്കിട്ടിരിക്കുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിച്ചിരുന്നു... അവളുടെ പിണക്കങ്ങളും പരിഭവങ്ങളും ഒന്നുമല്ലായിരുന്നു എന്ന്... ഞാന്‍ ഒരു പാട് കുറ്റെപ്പടുത്തുമായിരുെന്നങ്കിലും... അവളുടെ സ്നേഹം ഞാന്‍ അവള്‍ അകന്നതിനു ശേഷം തിരിച്ചറിഞ്ഞു... എനിക്ക് വേണ്ടിയിരുന്നോ അതോ അവള്‍ക്കു വേണ്ടിയാണോ അവള്‍ അകന്നത് എന്ന് പോലും ഞാന്‍ ആലോചിച്ചിരുന്നില്ല... ഇന്നിപ്പോള്‍ തീരെ പ്രതീക്ഷിക്കാതെ അവള്‍ മുന്നില്‍... എന്തിനു വന്നു എന്നാ ചോദ്യത്തിന് ഒരു ചിരി മാത്രമായിരുന്നു മറുപിടി... അന്നും ഇന്നും ആ ചിരി മാത്രം മാറിയിട്ടില്ല... കുടുംബത്തെ കുറിച്ച് അവള്‍ സംസാരത്തിനിടയില്‍ പറഞ്ഞു... പക്ഷെ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല... ഒരിക്കല്‍ ഞാന്‍ വിചാരിച്ചിരുന്നെങ്കില്‍ എന്റെതാകുമായിരുന്നു ഈ മുന്നിലിരിക്കുന്നവള്‍ ... എന്താണ് വിനോദ് ഒന്നും മിണ്ടാതതെന്നു അവള്‍ ചോദിച്ചു... എന്റെ കുടുംബത്തെക്കുറിച്ച് അവളോ ഞാനോ സംസാരിച്ചില്ല... ഇറങ്ങാന്‍ നേരം ഞാന്‍ അവളോട്‌ ചോദിച്ചു... ഇനി എപ്പോള്‍ കാണും? ഇനി ഉണ്ടാവില്ല... ഒരിക്കല്‍ കാണണം എന്ന് തോന്നി... ഇറങ്ങാന്‍ നേരം കയില്‍ ഇരുന്ന ഒരു പുസ്തകം അവള്‍ എനിക്ക് വച്ച് നീടി... വായിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ വായിക്കാം... ട്രെയിന്‍ യാത്രയുടെ വിരസതയില്‍ വാങ്ങിയതാ... എന്നാല്‍ വായിച്ചപ്പോള്‍ ... വിനോദിനെ ഒരിക്കല്‍ കൂടി കാണണം എന്ന് തോന്നി... അവസാനമായി....ഇറങ്ങുന്ന ഓരോ പടിയിലും തിരിഞ്ഞു നോക്കി അവള്‍ ചിരിച്ചു... ഞാന്‍ കയില്‍ തന്നിരുന്ന പുസ്തകം എടുത്തു നോക്കി "ആദ്യാനുരാഗം- ഖലീല്‍ ജിബ്രാന്‍" അവള്‍ എന്നും ഇഷ്ടപെട്ടിരുന്ന എഴുത്തുകാരന്‍ .... പെജുകളിലുടെ മറച്ചു നോക്കിയപ്പോള്‍ കുറച്ചു വാക്ക്യങ്ങള്‍ അടി വര ഇട്ടതു കണ്ടു...
" ഈശ്വരാ അങ്ങ് ശക്തനാണ് ഞാന്‍ അബലയും...
അങ്ങെന്തിനാണ് എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത് ?
അങ്ങ് മഹാനുബാവനും സര്‍വ്വഷക്തനുമാണ് ...
ഞാനോ അങ്ങയുടെ സിംഹാസനത്തിനു മുന്നില്‍ ഇരയുന്ന
ഒരു പുഴു മാത്രമാണ് -...
എന്തിനാണ് അങ്ങെന്നെ ചവിട്ടി അരച്ചത്‌ ?
അങ്ങ് ആഞ്ഞടിക്കുന്ന കൊടുങ്കാറ്റും
ഞാനൊരു ധൂമകണികയുമാണ്
എന്തിനാണ് അങ്ങെന്നെ തണുത്ത മണ്ണിലേക്ക്
പറത്തികളഞ്ഞത്?
അങ്ങ് എല്ലാ അധികാരമുള്ളവനും
ഞാന്‍ നിസ്സഹായയുമാണ്
അങ്ങെന്തിനാണ് എന്നോട് പൊരുതുന്നത്?
അങ്ങ് അനുകമ്പയുള്ളവനും ഞാന്‍ അര്‍ഹിക്കുന്നവളുമാണ്..
എന്തിനാണ് അങ്ങെന്നെ നശിപ്പിക്കുന്നത്?
അങ്ങ് സ്ത്രീയെ പ്രേമതോടപ്പമാണ് സൃഷ്ട്ടിച്ചിരിക്കുന്നത്
എന്തിനാണ് അങ്ങ് പ്രേമത്തില്‍ അവളെ നശിപ്പിക്കുന്നത്? "
തിരിച്ചു ഓഫീസില്‍ കയറിയപ്പോള്‍ കണ്ണ് നിറഞ്ഞിരുന്നുവോ .... അവള്‍ക്കു വേണ്ടിയുള്ള കണ്ണീര്‍... ഒരിക്കല്‍ അവള്‍ എനിക്ക് വേണ്ടി കരഞ്ഞിരിക്കും... ഇന്ന് തിരിച്ചു കൊടുക്കാന്‍ എനിക്കിതുമാത്രമേ ഉള്ളു... വീട്ടില്‍ സുജാത കാത്തിരിപ്പുണ്ടായിരുന്നു... സാരീ വാങ്ങാന്‍ പോകാന്‍ തയ്യാറായി ഇരുന്ന അവളോട്‌ ഞാന്‍ പറഞ്ഞു... നമുക്കൊന്ന് കന്യാകുമാരി വരെ പോകാം .. കന്യാകുമാരികു പോകാന്‍ കണ്ട നേരം എന്ന് ശുണ്ടി പിടിച്ചവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ത്തിരുന്നത് അവളെയാണ്... കറുത്ത് മെലിഞ്ഞ ആ പെണ്കുട്ട്യെ... ഒരിക്കല്‍ ഞാന്‍ അവളോട്‌ പറഞ്ഞിരുന്ന വാക്കുകള്‍... കന്യാകുമാരി അവള്‍ ഒരുപാടു സ്നേഹിച്ചിരുന്നു... ഓരോ പുതിയ സ്ഥലങ്ങളും ഓരോ സ്വപ്നം പോലെ ആയിരുന്നു അവള്‍ക്കു... ഒരിക്കല്‍ കന്യാകുമാരിയില്‍ കൊണ്ട് പോകാം എന്ന് ഞാന്‍ പറഞ്ഞതാണ്... തീര്‍ക്കാന്‍ പറ്റാത്ത പല കടങ്ങളില്‍ ഒന്നായി ഇന്നും അവശേഷിക്കുന്ന സ്വപ്‌നങ്ങള്‍..

Sunday, October 3, 2010

പ്രതീക്ഷ...


എഴുതണമെങ്കില്‍ മനസ് കലുഷിതമാകണം... ചിന്തകളുടെ ഭാരം വര്‍ധിക്കുമ്പോള്‍ ശ൪ദിച്ചു കൂട്ടുന്നവയാണ് വാക്കുകള്‍.... എങ്ങും എവിടെയും എത്താതെ കുറെ എഴുതും... അവസാനം കടലാസുകള്‍ വലിച്ചു കീറി കളയും...പിന്നെയും എഴുതും... എഴുതി പേനകള്‍ തെളിയാതെ വരുമ്പോള്‍... കുത്തികീറി കടലാസുകള്‍ കീറി മുറിക്കും... ഏതോ അവസ്ഥയില്‍ കയില്‍ നിന്ന് വഴി തെറ്റി ആ വാക്കുകള്‍ കടലാസ്സില്‍ തെറിച്ചു വീഴും...

 നിലവിളിക്കാന്‍ പോലുമാകാതെ തളര്‍ന്നിരിക്കും ഞാന്‍ അപ്പോഴേക്കും... ഒരിക്കല്‍ പോലും കാണാത്ത  എന്റെ  സുഹൃത്ത്‌ എനിക്കയച്ച കത്തില്‍ ഇങ്ങനെ എഴുതി... എഴുത്ത് നിര്‍ത്തരുത്... തടസ്സങ്ങള്‍ വരും... നിര്‍ത്താന്‍ തോന്നും.... പൊരുതണം.... ആശയങ്ങള്‍ കിട്ടാതെ വരുമ്പോള്‍ തേടി പിടിക്കണം... ഏതോ കമ്മ്യൂണിറ്റി സൈറ്റില് പരിജയപെട്ടതാണ്... പക്ഷെ ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടില്ല... നമ്പര്‍ വാങ്ങി വച്ചെങ്കിലും സംസാരിക്കാന്‍ തോനിയില്ല... പിന്നീടെപ്പോഴോ വിളിക്കണമെന്ന് തോന്നി... അന്ന് വിളിച്ചപ്പോള്‍ മറുതലയ്ക്കല്‍ കേട്ടത് "നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ ഇപ്പോള്‍ നിലവിലില്ല... ദയവയില്‍ ഡയല്‍ നമ്പര്‍ ചെയ്ത നമ്പര്‍ വീണ്ടും പരിശോധിക്കുക.." പിന്നീടെപ്പോഴോ ആരോ വഴി അറിഞ്ഞു...

 ആ സുഹൃത്ത്‌ ഇന്ന് മരണത്തിനു കീഴടങ്ങി എന്ന്... കരയാന്‍ എനിക്ക് തോനിയില്ല... ഈ നശിച്ച ലോകത്തില്‍ നിന്ന് മോക്ഷം കിട്ടി അവള്‍ പോയതായി തോന്നി... പിന്നീടു ഔപചാരികതയോടെ അവളുടെ പ്രോഫിലെനു നേരെ ഞാന്‍ എഴുതി... നിന്നെ ഞങ്ങള്‍ എന്നും ഓര്‍ക്കുന്നു എന്ന്... എന്നും എഴുതുന്ന പോലെ "മിസ്സ്‌ യു" എന്ന് എഴുതിയപ്പോള്‍ എനിക്കറിയാമായിരുന്നു... അതിനുള്ള മറുപടിയായി "മിസ്സ്‌ യു ടൂ" എന്ന് അവള്‍ ഒരിക്കലും അയക്കില്ലെന്ന്... എന്നിട്ടും എന്നും ഞാന്‍ എന്‍റെ പ്രൊഫൈല്‍ പേജില്‍ നോക്കുമായിരുന്നു അവളുടെ പേരില്‍ എനിക്ക് മെസ്സേജ് ഉണ്ടോന്നു... വൃ൪ത്ഥമാണെങ്കിലും പ്രതീക്ഷകള്‍ മാത്രമാണ് ജീവിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്...

Monday, September 6, 2010

രാത്രി മഴ..


പൊട്ടിയ ഓടിന്റെ ഒരു വശത്തുടെ വെള്ളം ചോരുന്നു... താഴെ പാത്രത്തില്വീണു അവ മനോഹരമായ ശബ്ദം ഉണ്ടാക്കി കൊണ്ടേ ഇരുന്നു... ആദ്യം ഉച്ചത്തില്‍... പിന്നെ മെല്ലെ മെല്ലെ... ശബ്ദം കുറഞ്ഞു വന്നു... മഴത്തുള്ളികള്പത്രത്തിലെ വെള്ളത്തിലേക്ക്വീഴാന്തുടങ്ങിയപ്പോള്‍... മുത്തുകള്പോലെ അവ താഴെ ചിതറി കിടന്നു... വെട്ടുകല്ലില്തീര്ത്ത ചുമരിനു നല്ല തണുപ്പ്..

മേശയ്ക്കിപ്പുറം ജനലിനെതി൪വശത്ത് എഴുതാനായി ഞാന്ഇരുന്നു... ജനല്തുറന്നിട്ടപ്പോള്മഴ ആര്ത്തു പെയ്യുന്നുണ്ട്... ഇടിമിന്നല്ലില്ദൂരെ തൊടിയില്മാവില്മാങ്ങാ തൂങ്ങി കിടക്കുന്നത് നേരിയ വെളിച്ചത്തില്കാണാം...കാറ്റില്എല്ലാം നാളെ താഴെ മുറ്റത്ത്വീണു കിടക്കും... തോട്ടില്വെള്ളം നിറഞിട്ടുണ്ടാവും... മീനുകളെല്ലാം വെള്ളത്തില്ഒലിച്ചു മുറ്റം വരെ എത്തിയിട്ടുണ്ടാവും... വെള്ളം മുറിയിലേക്ക് തൂവിയപ്പോള്ജനലിന്റെ ഒരു പാളി ഞാന്മെല്ലെ അടച്ചു... ഷെല്ഫില്അടുക്കി വച്ചിരിക്കുന്ന ബുക്കുകളിലെക്കൊന്നു നോക്കി... 

" ലജ്ജ " തസ്ലീമ നസ്രീന്റെ ബംഗാളി നോവലിന്റെ വിവര്ത്തനമാണ്.. ബാബറി മസ്ജിദ് പൊളിച്ചതിന് ശേഷം ബംഗാളിലെ ഹിന്ദുകള്അനുഭവിച്ചിരുന്ന അരക്ഷിതാവസ്ഥ വരച്ചു കാണിച്ച നോവല്‍... കഥയിലെ നായകന്സുരന്ജന്ഒരു കഥാ സന്ദര്ഭത്തില്പറയുന്നുണ്ട്... "പീഠീപ്പിക്കുന്നവരാണ് ലജ്ജിക്കേണ്ടതു...പീഠനമേല്ക്കുന്നവരല്ല " മനസ്സില്തട്ടിയ വരികള്‍... കല്ക്കട്ടയിലെ കുടുസ്സു മുറിയില്മഴയും കാറ്റും വെളിച്ചവും കാണാതെ ജീവിച്ചപ്പോള്എനിക്ക് വിളിച്ചു പറയണമെന്ന് തോന്നിയ വരികള്‍... എനിക്കെന്റെ വീട്ടിലേക്കു തിരിച്ചു പോകണമെന്ന് പറഞ്ഞപ്പോള്എനിക്ക് പറയാന്ഒരു ന്യായം മാത്രമേ ഉണ്ടായിരുന്നുള്ളു... എനിക്ക് മഴ കാണണം... മാങ്ങ പറിച്ചു തിന്നണം... രാവിലെ മുറ്റത്ത്അണ്ണാറക്കണ്ണ൯മാ൪ ചപ്പിയ മാങ്ങ കൊണ്ടിടുമ്പോള്അവരുടെ കളികള്നോക്കി ഇരിക്കണം... ഉച്ചയ്ക്ക് മാമ്പഴ പുളിശ്ശേരി കൂട്ടി ചോറുണ്ണണം... തോട്ടിലെ മീനുകളെ തോര്ത്ത് കൊണ്ട് പിടിച്ചു കണ്ണാടി പാത്രത്തിലിട്ട് അവയെ നോക്കി ഇരിക്കണം... നിസ്സാരമെന്നു തോന്നിയത് കൊണ്ടാവാം കമ്പ്യൂട്ടറിന്റെ സ്ക്രീനില്നിന്ന് അദ്ദേഹം കണ്ണെടുത്തില്ല... പിന്നീടൊരിക്കല്നാട്ടിലേക്കു വന്ന ശേഷം ഞാന്തിരിച്ചു പോവാതിരുന്നപ്പോള്അന്വേഷിച്ചതുമില്ല...

Wednesday, September 1, 2010

യാത്ര...


യാത്രയുടെ വിരസതയൊന്നുമില്ലാതിരുന്ന ഒരു യാത്ര... സൈഡ് സീറ്റിലിരുന്നു കാഴ്ചകള്കണ്ടു പോകാന്നല്ല രസമാണ്... ചെവിയിലിരുന്നു മൊബൈല്പാടി കൊണ്ടേ ഇരുന്നു... എന്നും ജി.വേണുഗോപാല്ആണ് എനിക്ക് കൂട്ട്... അദ്ദേഹത്തിന്റെ കാവ്യഗീതികള്എത്ര കേട്ടാലും മതി വരില്ല... എന്‍.എന്കക്കാടിന്റെ "സഫലമീയാത്ര" യെ അദ്ദേഹത്തിന്റെ ശബ്ദം കൂടുതല്മനോഹരമാക്കി... അടുത്തിരിക്കുന്നവര്ഓരോ സ്റ്റോപ്പിലും മാറി കൊണ്ടേ ഇരുന്നു... അതിലോന്നുമായിരുന്നില്ല എന്റെ ശ്രദ്ധ... ഒരുപാട് യാത്ര ചെയ്യാറുള്ളതാണ് ഞാന് വഴിയിലൂടെ എന്നാല്ഇന്ന് വഴിക്ക് ഒരു പ്രത്യേക സൗന്ദര്യം... നനഞ്ഞ പെണ്ണിന്റെ സൌന്ദര്യം... ആദ്യമായി ഞാന് വഴിയെ വരുമ്പോള്റോഡിനിരുവശവും ചുവന്ന ചായം പൂശി ഗുല്മോഹറുകള്പൂത്ത്നിന്നിരുന്നു... കാലം മാറിയിരിക്കുന്നു... മഴയുടെ താളത്തിനൊത്ത് ഗുല്മോഹര്മരത്തിന്റെ ഇലകള്ഇളകി കൊണ്ടേ ഇരുന്നു... നനഞ്ഞ പാതയിലൂടെ ബസ്നീങ്ങി കൊണ്ടേ ഇരുന്നു... അത്തം ഉദിച്ചിരിക്കുന്നു... എന്നാല്ഒരു വീടിനു മുന്നില്പോലും പൂക്കളം ഇട്ടു കണ്ടില്ല.... പിന്നെയും ചെറിയ വീടുകളിനു മുന്നില്പൂക്കളം കാണാം... വല്യ വീടുകളിനു മുന്നില്ഒന്നും പൂക്കളം കണ്ടില്ല... ചിലപ്പോള്സ്റ്റാറ്റസിനു യോജിച്ചതാവില്ല... പാവം മാവേലി വരുമ്പോള്പൂക്കളം കാണാതെ ഓണക്കാലമല്ലെന്നു കരുതി തിരിച്ചു പോകുമോ എന്ന് എനിക്ക് തോന്നി പോയി... വയലുകള്ക്ക് നടുവിലൂടെ ബസ്നീങ്ങിയപ്പോള്നനഞ്ഞ കാറ്റു ദേഹത്തെയും മനസ്സിനെയും തണുപ്പിച്ചു... ബസ്മെല്ലെ ഭാരതപുഴയുടെ മുകളിലൂടെ നീങ്ങി തുടങ്ങി.... ഭാരതപുഴയില്വെള്ളം കൂടിയിരിക്കുന്നു... കുറച്ചു ദിവസമെങ്കിലും പുഴയ്ക്കൊന്നു അഹങ്കരിക്കാമല്ലോ... എന്റെ മാറിലൂടെയും വെള്ളം ഒഴുകുന്നു എന്ന് പറഞ്ഞു... അല്ലാത്ത ദിവസങ്ങളില്വെറും മണല്കൂമ്പാരം മാത്രമായി പുഴ മാറും... പാമ്പാടി എത്തിയപ്പോള്ബസില്തിരക്ക് കൂടി... ദൂരെ മലമുകളില്ശ്രീ രാമസ്വാമി ക്ഷേത്രം കാണാം.... ശ്രീ രാമനും നാലു സഹോദരങ്ങള്ക്കും കൂടെ ഹനുമാനും പ്രതിഷ്ഠയുള്ള കേരളത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളില്ഒന്നാണ് തിരുവില്വാമല ശ്രീ രാമക്ഷേത്രം... താഴെ അഞ്ചു സഹോദരന്മാരും കൂടി ശ്രീകൃഷ്ണനെ പ്രതിഷ്ടിച്ച ൈഎവ൪മഠം ശ്രീ കൃഷ്ണ ക്ഷേത്രം... അതിനു താഴത്തുടെ ഒഴുകുന്ന നിളാ നദി... കാഴ്ചയ്ക്ക് സുന്ദരം തന്നെ... പക്ഷെ ൈഎവ൪മഠത്തിനു അരികിലൂടെ പോകുമ്പോള്ശവം കത്തിക്കുന്ന രൂക്ഷ ഗനധമാണ് നമ്മളെ വരവേല്ക്കുക... ൈഎവ൪മഠം പിത്ര്പൂജയ്ക്കും പിത്ര്തര്പ്പനതിനും വിശേഷപെട്ട ക്ഷേത്രമാണ്... യാത്ര ഇങ്ങനെ നീണ്ടു പോയി... വേണു ഗോപാല്പാട്ടുകള്പാടി കൊണ്ടേ ഇരുന്നു... യാത്ര അവസാനിക്കാതിരുനെങ്കില്എന്ന് എനിക്ക് തോന്നി പോയി... ഒരുപാടു നേരം ഓരോരുത്തരേം വീക്ഷിചിരിക്കാം (വായ്നോട്ടം എന്ന് വേണമെങ്കിലും പറയാം) ആര്ക്കും എന്നെ അറിയില്ല... ആരുടെയും കടന്നുകയറ്റമില്ലാത്ത ഒരു ജീവിതം പോലെയാണ് യാത്ര... പക്ഷെ എവിടെയെങ്കിലും വച്ച് ഇറങ്ങേണ്ടി വരും എന്ന് മാത്രം...